Saturday, May 15, 2010

പ്രേരണ -- ശ്രീ.ബെന്യാമിനെ അനുമോദിച്ചു.






കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായ ശ്രീ ബെന്യാമിനെ 13-05-2010 നു കന്നഡ സഘിൽ നടന്ന ചടങ്ങിൽ പ്രേരണ ബഹറിൻ അനുമോദിച്ചു.പ്രേരണയുടെ സ്നേഹോപഹാരം ശ്രീ.വി.എ.ബാലക്രിഷ്ണനിൽ നിന്നും ബെന്യാമിൻ ഏറ്റുവാങ്ങി.
ദീർഘകാലമായി പ്രേരണപ്രവർത്തകനും അംഗവുമായ ശ്രീ ബെന്യാമിന്റെ പുരസ്കാരം ലഭിച്ഛ നോവൽ, നായകനായ നജീബിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തത് പ്രേരണ ബഹറിനായിരുന്നു.
ശ്രീ.റഫീക്ക്, പുരസ്കാരം നേടിയ ‘ആടുജീവിതത്തെ‘ ക്കുറിച്ച് തന്റെ വായനാനുഭവം പങ്കുവച്ചു.ഒരു മനുഷ്യന്റെ സ്വപ്നവും,ആ സ്വപ്നത്തിലേക്കുള്ള യാത്രയും ,പ്രതീക്ഷയും,യാഥാർഥ്യത്തിന്റെ അതി ഭീകരമായ മുഖവും,പരുക്കൻ യാഥാർഥ്യങ്ങളോട് മനുഷ്യൻ പതുക്കെ പതുക്കെ പൊരുത്തപ്പെടുന്ന അവിശ്വസനീയമായ സത്യവും എല്ലാം അപാരമായ ചിത്രങ്ങളായി കോർത്തിണക്കപ്പെട്ട നോവലാണ് ആടുജീവിതമെന്ന് ശ്രീ റഫീക്ക് അഭിപ്രായപ്പെട്ടു.
ശ്രീ.ബെന്യാമിൻ തന്റെ മറുപടിപ്രസംഗത്തിൽ ഈ പുരസ്കാരം തന്റെ കാഴ്ച്ചകളെ രൂപപ്പെടുത്തിയ എല്ലാത്തിനും അവകാശപ്പെട്ടതാണ് എന്നും.അവാർഡുകൾ തന്നിൽ പ്രത്യേകിച്ച് യാതൊരാസക്തിയും ഉണ്ടാക്കുന്നില്ല എന്നും പറഞ്ഞു.കൂട്ടത്തിൽ ഈയിടെ തന്നെക്കുറിച്ച് ഉന്നയിച ഒരു വിമർശനം താന്റ രചനകളെല്ലാം ചരിത്രങ്ങളാണ് എന്നതായിരുന്നു എന്നുപറഞ്ഞു. അത് ശരിയാണ് എന്നും ,തിരസ്കരിക്കപ്പെട്ടവരുടെ ചരിത്രം തന്നെയാണ് തന്റെ രചനകളിൽ ഉപയോഗിച്ഛിരിക്കുന്നത്,2000 പേരിൽ 1999 പേരുടെ എഴുതപ്പെട്ട ചരിത്രമല്ല മറിച്ച് ചരിത്രം എങ്ങും കുറിച്ചിടാതെ പോയ ഒരാളിന്റെ ചരിത്രമാണ് താൻ എഴുതുന്നത് എന്നുമദ്ദേഹം അഭിപ്രായപ്പെട്ടു.


ചിത്രങ്ങൾ............

ചിത്രങ്ങൾ..കിനാലൂരും,കേരളത്തിന്റെ വികസനവും







കിനാലൂരും,കേരളത്തിന്റെ വികസനവും എന്ന വിഷയത്തിൽ പ്രേരണ ബഹറിൻ 13-05-2010 നു കന്നഡ സംഘിൽ വെച്ച് നടത്തിയ ചർച്ചയിലെ ചിത്രങ്ങൾ.

കിനാലൂരും,കേരളത്തിന്റെ വികസനവും



കിനാലൂരും,കേരളത്തിന്റെ വികസനവും

കിനാലൂരും,കേരളത്തിന്റെ വികസനവും എന്ന വിഷയത്തിൽ പ്രേരണ ബഹറിൻ 13-05-2010 നു കന്നഡ സംഘിൽ വെച്ച് നടത്തിയ ചർച്ചയിൽ ഒട്ടനവധിപ്പേർ പാങ്കെടുത്തു.വികസനത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകളെപ്പറ്റി പ്രേരണ പ്രസിഡന്റ് ശ്രീ.ഇ.പി.അനിൽ വിശദീകരിച്ചു.ശ്രീ സിറാജ് പള്ളിക്കര സമൂഹത്തിന്റെ പ്രതീക്ഷയായിരുന്ന ഇടതുപക്ഷത്തിന്റെ ജീർണ്ണതയെക്കുറിച്ചും അപകടകരമായ അതിന്റെ വലതുപക്ഷ വ്യതിയാനത്തെക്കുറിച്ചും സംസാരിച്ചു.വികസനത്തിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റും ശ്രീ.വി.എ.ബാലക്രിഷ്ണൻ സംസാരിച്ചു.ശ്രീ.ജോൺ ഐപ്പ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
തുടർന്ന് ശ്രീ മജീദ്.ജനകീയ പ്രശ്നങ്ങളിൽ പുരോഗമനപ്രസ്ഥാനങ്ങളുടെ ജീർണ്ണതയെത്തുടർന്നുണ്ടായ പിന്മാറ്റം,വർഗ്ഗീയശക്തികൾ രക്ഷകരായി അവതരിക്കുന്നതിലേക്കുള്ള അത്യന്തം അപകടകരമായ സ്ഥിതി വിശേഷത്തിലേക്ക് വർത്തമാന കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചു.
പിന്നീട് ശ്രീ.ആർ.ബാലക്രിഷ്ണൻ പ്ലാച്ചിമടയെക്കുറിച്ചും,ശ്രീ കെ.വി പ്രകാശ് കണ്ണൂർ വിമാനത്താവള പദ്ധതിയെക്കുറിച്ചും സംസാരിച്ചു.കിനാലൂർ,(വട്ടോളിബസാർ) നിവാസിയായ ശ്രീ ബ്രിജേഷ് തന്റെ പ്രദേശത്ത് വരാൻ പോകുന്ന വികസനപദ്ധതികൊണ്ട് ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റിയും,അത് തന്റെ പ്രദേശത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്നും വിശദീകരിച്ചു.
പ്രേരണ സിക്രട്ടറി ശ്രീ.ശോഭിത് സ്വാഗതവും,ശ്രീ.സുരേഷ് നന്ദിയും പ്രകാശിപ്പിച്ചു